2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

പൊന്നോണ സ്‌മരണകൾ ...അബ്ദുള്ളക്കുട്ടി , ചേറ്റുവ ... " ഇന്ന്‌ ഓണമാണുണ്ണികളെ പൊന്നോണം " പ്രവാസ ഭൂവിൽ ഒരമ്മ തൻ കുഞ്ഞു കിടാങ്ങളോട് ചൊല്ലി നാല് ചുമർകൾക്കുള്ളിലെ കേളീ - രസത്തിനിടയിൽ പൈതങ്ങൾ ആശ്ചര്യപൂർവ്വം അമ്മയെ നോക്കി... പണ്ട് തെച്ചിയും മന്ദാരവും തുമ്പയും തുളസിയും പിന്നെ പിച്ച കവും കൊണ്ട് പൂക്കളം തീർക്കും പൊന്നോണ സ്മരണകൾ കുട്ടികളു മ്മറത്ത് ഉത്സാഹത്തോടെ തുമ്പിയെ പിടിച്ചു കല്ലെടുപ്പിക്കും , പട്ടംപറത്തി തൊടിയിൽ പാറിനടക്കും നയന മനോഹര ദൃശ്യങ്ങളും ... ഉച്ചയ്ക്ക് കറികൾ അനവധി കൂട്ടി മൃഷ്ടനാ ഭോജനം പിന്നെ ജല ഘോഷ - യാത്രയും ,കൈകൊട്ടി കളികളും പുലിക്കളികളുമേറെ ... നന്മയുടെ ആ നാളുകൾ പൊലിഞ്ഞുപോയീ ഇന്ന് സുഗന്ധമുള്ള പൂക്കൾ വിരിയുന്നില്ല ! ബോ മ്പിൻ ഗർജ്ജനത്തിൽ തുമ്പികളും കരിഞ്ഞു തലച്ചോറും കുടൽമാലയാലും കളം തീർക്കാൻ സൈബർമാൻ പഠിച്ചിരിക്കുന്നു ... ഐതിഹ്യ ഗുണപാഠ കഥകൾ മിഥ്യ അറുകൊല രാഷ്ട്രീയ രതി - പീഡകേളികൾ പൈതങ്ങൾക്കേറെ പ്രിയങ്കരം സ്നേഹം പഠിപ്പിച്ച മതങ്ങളെ ഹൃദയത്തിൽനിന്നെടുത്ത് ആയുധത്തിൽ പ്രതിഷ്ഠിച്ച മാനുജൻ ബാപ്പുജി നേടിത്തന്ന സ്വാതന്ത്ര്യം ദു സ്വാതന്ത്ര്യമായി ചൂഷണം ചെയ്യുന്ന കൂട്ടരേ ... ഗു ജേ റിയാൻ രക്തത്തിൽ മുങ്ങിയ ത്രിവർണ പതാകയും മേന്തി ഒരുബാലിക അമ്മയെ തിരയുന്നു ... നിഷ്കളങ്കമാമൊരു സ്നേഹ പുഷ്പം തിരയുന്നു ... *::::::::*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ