2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഗ്യാരണ്ടി . അബ്ദുള്ളക്കുട്ടി , ചേറ്റുവ . ജിവിത ചക്രം തിരിയുമ്പോളെന്നും ഗ്യാരണ്ടി തേടി നടന്നു അയാൾ ഗ്യാരണ്ടി തേടി യലഞ്ഞു , രാവും പകലും മുറിയാതെ ഇന്നും തൻ ഗ്യാരണ്ടിയെ പ്രണയിച്ചുപോയി പണവും പ്രതാപവും ഏറിവന്നു ഗൃഹാന്തരങ്ങളിൽ മൊട്ടു സൂചി മുതലിങ്ങോട്ട് ഉപകരണങ്ങൾ കുമിഞ്ഞുകൂടി എല്ലാം ഗ്യാരണ്ടിയുള്ളവതന്നെ സാധുജനതയെ കാണുമ്പോൾ അവന്റെ കണ്ണിനു അന്ധത യായിരുന്നു ഒട്ടിയ വയറിന്റെ രോദനമെല്ലാം അവൻറെ കർണ ത്തിനന്യവുമായിരുന്നു അന്നൊരുനാളിൽ ഗ്യാരണ്ടി തീർന്നു.... ശ്മാശാന ഭൂമിയിലെടുക്കുവാൻ ചിലകരങ്ങൾ തുനിയവെ മൂകാ ന്തരീക്ഷം ഭേദിച്ചു ഉച്ചത്തിൽ " അരുത് തൊടരുത് ഗ്യാരണ്ടിയില്ലാത്തവർ ആരും" പിന്നെ കണ്ടത് ഗ്യാരണ്ടിയുള്ള വീട്ടുപകരണങ്ങളുടെ പടിയിറക്കം ഒരു ഇലക്ട്രോണിക് വിലാപയാത്ര . ///^^^^//////^^^^^//////^^^///

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ